Thursday, 26 June 2025

ഒരു ചായ കുടിക്കാൻ ഊട്ടിയിൽ പോയ കഥ


ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടുമെന്ന് ലാലേട്ടൻ പറയാറുണ്ട്. അപ്പോഴൊക്കെ നല്ല ഉശിരൻ ചായ കുടിക്കാൻ തോന്നും.

മധുരൈ ഒരു പരിപാടിക്ക് പോയപ്പോഴാണ് നിയാസിൻറെ കോൾ വന്നത്. അടുത്ത പരിപാടി എന്താ...?

ഞാൻ: നേരെ കേറി പോരൂ... കോയമ്പത്തൂരിൽ നിന്ന് നേരെ ഊട്ടി പോയാലോ... ഊട്ടി പോകാം...

നിയാസ്: ബഡ്‌ജറ്റ്‌...

ഞാൻ: നീ കേറി വാ... അക്കൗണ്ടിൽ കുറച്ചു കാണും... തികഞ്ഞില്ലെങ്കിൽ എമർജൻസി ഫണ്ടർമാർ ഉണ്ടല്ലോ, അവരെ വിളിക്കാം..😌

കൊച്ചിയിൽ നിന്ന് നിയാസ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. മധുരൈയിൽ നിന്ന് ഞാനും. രാവിലെ നാലുമണിക്ക് നിയാസെത്തി. ഞാൻ ഏഴുമണിക്കും. സ്റ്റേഷൻറെ അകത്ത് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ എസി വെയ്റ്റിങ്ങ് റൂമുണ്ട്. ₹30 രൂപ കൊടുത്താൽ ഒരുമണിക്കൂർ സുഖമായി വിശ്രമിക്കാം, ഒപ്പം വൃത്തിയുള്ള ടോയ്ലറ്റും ഉപയോഗിക്കാം. ടോയ്‌ലറ്റിൻറെ മുന്നിൽ പത്തിരുപതുപേരെങ്കിലും ഉണ്ട്. രണ്ടുപേരും ക്യൂ നിന്ന് കുളിച്ചിറങ്ങിയപ്പോൾ തന്നെ ഒരുമണിക്കൂർ കഴിഞ്ഞിരിക്കുന്നു. നേരെ പുറത്തിറങ്ങി ഓരോ മസാലദോശയും പൂരിയും കഴിച്ചു ലോക്കൽ ബസ്സിൽ ന്യൂ ബസ് സ്റ്റാന്റിലേക്ക് പോയി.



അവിടെ നിന്ന് തമിഴ്‌നാട് ആർ.ടി.സി ബസ്സിൽ നേരെ ഊട്ടിക്ക് ടിക്കറ്റെടുത്തു. 150 രൂപ. ഏകദേശം 10 മണിക്ക് കയറിയ ഞങ്ങൾ ഒന്നരയോടെ ഊട്ടി ബസ് സ്റ്റാൻഡിൽ ഇറങ്ങി. തൊട്ടടുത്തു തന്നെയുള്ള രാജ് ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് ഓരോ ബിരിയാണിയൊക്കെ തട്ടി നേരെ പോയത് ഉദഗമണ്ടലം റെയിൽവേ സ്റ്റേഷനിലേക്ക്.


3 മണിക്ക് അവിടെ നിന്ന് കെറ്റിയിലേക്ക് ടോയി ട്രെയിൻ ഉണ്ടെന്ന് പറഞ്ഞു. രണ്ടുപേർക്ക് 730 രൂപ ടിക്കറ്റ് ചാർജ്. മൊത്തം അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒന്നര മണിക്കൂർ യാത്ര. റിസർവേഷൻ കൗണ്ടറിൽ പോയി ഫോം പൂരിപ്പിച്ചു നൽകി ടിക്കറ്റ് എടുത്തു കാത്തു നിന്നു. കുന്നിൻ ചെരുവിലൂടെയുള്ള യാത്ര. മനോഹരമായ ഊട്ടി മുഴുവൻ ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു കിടിലൻ യാത്ര.



കെറ്റിയിൽ കുറച്ചു നേരം നിർത്തി വീണ്ടും ഉദഗമണ്ടലം റെയിൽവേ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ സമയം നാലര. അടുത്ത യാത്രയ്ക്ക് ഒരുപാടുപേരുണ്ടായിരുന്നു.

യാത്രകഴിഞ്ഞു റൂമിൽ വന്നു കുറച്ചു  നേരം വിശ്രമിച്ചതിന് ശേഷം ഞങ്ങൾ നടക്കാനിറങ്ങി. ചോക്കലേറ്റ് ഫാക്ടറിയിൽ പോയി ഹോട്ട് ചോക്കലേറ്റ് കുടിച്ചു. കുറച്ചു ചോക്കലേറ്റും വാങ്ങി. രാത്രി മുഴുവൻ തെരുവിലൂടെ നടന്നു. അവസാനം ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു റൂമിൽ പോയി കിടന്നുറങ്ങി. അത്യാവശ്യം നല്ല തണുപ്പായിരുന്നു. 

പിറ്റേന്ന് പത്ത് മണിക്കായിരുന്നു എഴുന്നേറ്റത്. എഴുന്നേറ്റ് കുളിച്ചു പ്രാതലും കഴിച്ചു പെട്ടിയും എടുത്തു ഇറങ്ങി.

ഊട്ടി (ഉദഗമണ്ഡലം), തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മലയോര നഗരമായ ഇത്, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. തണുത്ത കാലാവസ്ഥ, പുഷ്പങ്ങൾ കൊണ്ട് നിറഞ്ഞ ഉദ്യാനങ്ങൾ, പൈതൃക തീവണ്ടിപ്പാത, പ്രകൃതിദത്ത മനോഹാരിത – ഇവയെല്ലാമാണ് ഊട്ടിയെ സഞ്ചാരികളുടെ ഹൃദയത്തിൽ രാജ്ഞിയായി മാറ്റുന്നത്.

ഊട്ടിയിലെ പ്രധാന ആകർഷണങ്ങൾ:

പുഷ്പമേള (May Flower Show): മേയ് മാസത്തിൽ റോസ് ഉദ്യാനത്തിലും ബോട്ടാണിക്കൽ ഗാർഡൻമുകളിലുമാണ് പ്രധാന പരിപാടികൾ. ലോകപ്രശസ്തം.

റോസ് ഗാർഡൻ: 2000+ തരം റോസാച്ചെടികൾ, ഇന്ത്യയിലെ ഏറ്റവും വലിയ റോസ് പൂന്തോട്ടം.

ബോട്ടാണിക്കൽ ഗാർഡൻ: 55 ഏക്കറിൽ പരന്നു കിടക്കുന്ന ശാസ്ത്രീയമായ നിലയിൽ പരിപാലിക്കുന്ന ചെടികളും മൃഗങ്ങളും. 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം പ്രത്യേക ആകർഷണം.

ബോട്ട് ഹൗസുകൾ: ഊട്ടി തടാകം (1823-ൽ ജോൺ സള്ളിവൻ നിർമ്മിച്ചത്), പൈക്കാര തടാകം – ഇരുവരുടെയും ബോട്ടിംഗിനും വിശ്രമത്തിനും അനുയോജ്യമാണ്.

ദൊഡ്ഡബേട്ട ഒബ്സർവേറ്ററി: നീലഗിരിയിലെ ഏറ്റവും ഉയർന്ന പർവതത്തിൻ മുകളിൽ നിന്ന് ഊട്ടിയുടെയും ചുറ്റുമുള്ള മലനിരകളുടെയും വിസ്മയദൃശ്യങ്ങൾ കാണാം.

മെഴുക് മ്യൂസിയം: ചരിത്രപ്രസിദ്ധരുടെയും സിനിമാ താരങ്ങളുടെയും മെഴുകുപാതിരികൾ.

സെൻറ് സ്റ്റീഫൻസ് പള്ളി: 1820-ൽ നിർമ്മിച്ച ഗഥിക് ശൈലിയിലുള്ള ബ്രിട്ടീഷ് പള്ളി.

കുട്ടികളുടെ ഉദ്യാനം, ചാരിംഗ് ക്രോസ്, മറ്റ് വിനോദകേന്ദ്രങ്ങൾ – കുടുംബസഞ്ചാരത്തിന് അനുയോജ്യമായ സ്ഥലങ്ങൾ.

ഊട്ടിയിലേക്കുള്ള യാത്ര:

ഊട്ടി ഇന്ന് നിരവധിയേറെ വഴികളിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ്.


റോഡ് മാർഗം:

കോയമ്പത്തൂർ – ഊട്ടി: 89 കിമീ (പ്രധാനപ്പെട്ട മാർഗം).

കോഴിക്കോട് – ഊട്ടി: 187 കിമീ.

മൈസൂർ – ഗുഡല്ലൂർ വഴി: 155 കിമീ (കുറച്ച് ദുർഘടം).

ചെന്നൈ, കുണ്ടാപുരം, മദുര, സേലം എന്നിവയിലൂടെയും കുത്തിയിലേക്കുള്ള റോഡുകൾ ഉണ്ട്.

കോത്തഗിരിയും കുണൂറുമാകെയുള്ള റൂട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നു.

റോഡുകൾ ടാറിട്ട് നന്നായി സംരക്ഷിക്കപ്പെട്ടവയാണ്, നീലഗിരി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ.

റെയിൽ മാർഗം:

മേട്ടുപ്പാളയം – ഊട്ടി:

നീലഗിരി മൗണ്ടൻ റെയിൽവേ (NMR): ഇന്ത്യയിലെ ഏക റാക്ക് റെയിൽവേ – പൽച്ചക്രം വഴി കയറ്റം കയറുന്ന തീവണ്ടി.

1891-ൽ നിർമ്മാണം തുടങ്ങിയ ഈ പൈതൃക റെയിൽവേ 1908-ൽ പൂർത്തിയായി.

യൂനസ്‌കോയുടെ ലോക പൈതൃക തീവണ്ടി പട്ടികയിൽ ഉൾപ്പെട്ടത്.

കൂനൂർ വരെ – ആവി എൻജിൻ (വിന്റർത്തുർ, സ്വിറ്റ്സർലാൻഡ് നിർമ്മിതം),

കൂനൂർ – ഊട്ടി – ഡീസൽ എൻജിൻ.

നടന്ന് പോകുന്ന പ്രകൃതിദൃശ്യങ്ങൾ, മലമുകൾ, വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവ കാഴ്ചവിരുന്ന് ഒരുക്കുന്നു.

വിമാന മാർഗം:

ഏറ്റവും അടുത്ത വിമാനത്താവളം കോയമ്പത്തൂർ വിമാനത്താവളം ആണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം: ബാക്കപ്പ് മാർഗമായി ഉപയോഗപ്പെടുത്താവുന്നതാണ്

ഊട്ടിയിലെ ഓരോ കാഴ്‌ചയും ഓരോ അനുഭവമാണ്. whether it's the mist-covered tea gardens, heritage toy train, vibrant flower shows, or simply a hot cup of tea in the chill air — ഊട്ടി പെട്ടെന്ന് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

📍വിനോദ സഞ്ചാരികൾക്കുള്ള കുഞ്ഞു നിർദേശങ്ങൾ:

മാർച്ച് – ജൂൺ: പ്രധാന സീസൺ.

തണുപ്പ് കൂടുതൽ – കോട്ട്, ഷാൾ, കമ്പിളി വസ്ത്രങ്ങൾ നിർബന്ധം.

ബോട്ട് ടിക്കറ്റ്, റെയിൽവേ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഉചിതം.

ഞങ്ങളുടെ മടക്കയാത്ര:

ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് നേരെ ഗൂഡല്ലൂർ ബസിൽ കയറി. ഒന്നരയോടെ ഗൂഡല്ലൂരിലെത്തി. അവിടെ നിന്ന് ഊണും കഴിച്ചു സുൽത്താൻ ബത്തേരിയിലേക്കും അവിടെ നിന്ന് മാനന്തവാടിക്കും ബസ് കയറി. ഏകദേശം ആറുമണിക്ക് മാനന്തവാടി എത്തിയ ഞങ്ങൾ ഓരോ ചായയും കുടിച്ചു നേരെ കണ്ണൂരിലേക്ക് വിട്ടു. കണ്ണൂരിൽ നിന്ന് രാത്രി പതിനൊന്നരയ്ക്ക് ട്രെയിനിൽ കാസർകോടെക്കും. ഏകദേശം ഒരു മണിയോടെ വീട്ടിലെത്തി.



ഈ യാത്രയുടെ ഹൈലൈറ്റ് ചിലവായ പൈസ തന്നെയാണ്. ഏറ്റവും ലക്ഷ്വറി യാത്ര നടത്തുന്ന രണ്ടുപേർ 3500  രൂപയ്ക്കടുത്തു മാത്രം ചിലവാക്കി ഒരു കിടുക്കാച്ചി യാത്ര നടത്തിയിരിക്കുന്നു. അതെ, കോയമ്പത്തൂരിൽ നിന്നും കാസർകോട് വരെയുള്ള ഞങ്ങളുടെ രണ്ടുപേരുടെയും യാത്രയ്ക്ക് ആകെ ചെലവായത് 3500 രൂപയ്ക്കടുത്ത് മാത്രം.


©മോഹൻദാസ് വയലാംകുഴി 

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

ചിത്രങ്ങൾക്ക് കടപ്പാട്: നിയാസ് ചട്ടഞ്ചാൽ (https://www.instagram.com/creative_eye_by_niyas)

#ooty #BudgetFriendly #Explore #Experiance #Tamilnadu #wanderlust #Traveller #MohandasVayalamkuzhy


Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...