Thursday, 14 May 2015

ഒറ്റയടിപ്പാത

അമ്മതൻ പൊക്കിൾകൊടി മുറിച്ചു ഞാൻ 
പാരിൻ മടിത്തട്ടിലേക്കു വീണു
അന്ത്യമില്ലാത്ത വീഥിയിലൂടെ ഞാൻ 
മന്ദമായി പിച്ചവച്ചു നടക്കുമ്പോൾ
മുന്നിലതാ രണ്ടു കൈവഴികൾ
ഒന്നു നന്മയും മറ്റൊന്നു തിന്മയും
നേരെയുള്ളതോ ജീവിതത്തിൻ സാഫല്യം
ഞാൻ വിഷണ്ണനായി ശങ്കിച്ചു നിന്നുപോയി
ജീവിതത്തിൻ സാഫല്യവും തിന്മയുമുപേക്ഷിച്ചു
നന്മയുടെ പാതയിൽ സഞ്ചരിച്ചു
കാഠിന്യമാം ജീവിതപാതയിൽ
ദുർഗടമാണെന്റെ വഴികൾ,
വിമർശ്ശനമാണെന്റെ ശക്തി.
എൻ ജീവിതസാക്ഷാത്കാരത്തിനായ്
കൃഷ്ണനും യേശുവും നബിയും
കേടാവിളക്കായ് എൻ മുന്നിൽ നിന്നു.
വെളിച്ചത്തിലേക്കാണെന്റെ യാത്ര
ലോകനന്മയാണെന്റെ ലക്‌ഷ്യം
എന്നന്ത്യപാതയിൽ കൂട്ടിന്നായ്
അമ്മതൻ ഒരുപിടി ബാഷ്പബിന്ദു
അമ്മ.... അമ്മയാണവസാനവാക്ക്
അതല്ലയോ ജീവിതത്തിൻ സാഫല്യം.

K.K.N.T.C News (കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോണ്‍ഗ്രസ്) (February 2002)

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...